Monday, July 11, 2011

പടികള്‍--- കഥ

പടികള്‍ ഇറങ്ങുമ്പോഴും അവളുടെ ഹൃദയം വല്ലാതെ നൊമ്പരപ്പെട്ടിരുന്നു. എന്നിട്ടും സമചിത്തതയോടെ കണ്ണില്‍ നിന്നു ചാലിട്ടൊഴുകിയ കണ്ണീരിനെ വകവയ്ക്കാതെ അവള്‍ ഇറങ്ങി. സഹിദ്‌ താഴെ ഗേറ്റിനരികില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഇലെ വൈകിട്ട്‌ കോഫി ഹൗസില്‍നിന്ന്‌ പിരിയുമ്പോള്‍ എല്ലാം പറഞ്ഞുറപ്പിച്ചിരുന്നു. എന്നിട്ടും അവസാനവാക്കെന്നോണം അവന്‍ പറഞ്ഞു. അമ്മയോട്‌ പറഞ്ഞ്‌ നോക്കണം. ചിലപ്പോള്‍ സമ്മതിച്ചാലോ? അതുണ്ടായില്ലെന്നുമാത്രമല്ല ഞാനിതുവരെ കാണാത്തൊരു
മുഖമാണ്‌ കാണേണ്ടിവന്നത്‌. സ്വന്തം കാര്യം വരുമ്പോള്‍ അമ്മമാര്‍ എത്ര സങ്കുചിതചിന്താഗതിക്കാരാണ്‌ . . . രജിസ്റ്റര്‍ ഓഫീസിലേയ്ക്ക്‌ പോകുമ്പോള്‍ മനസ്സ്‌ വല്ലാതെ പിടയ്ക്കുന്നുണ്ടായിരുന്നു. തല ചുമരിലിട്ടടിച്ച്‌ പൊട്ടിക്കരഞ്ഞ അമ്മ . . അമ്മ കരയുന്നത്‌ നാളിതുവരെ കണ്ടിട്ടേയുണ്ടായിരുന്നില്ല. എനിയ്ക്കൊരു വയസ്സുതികയുതിനു മുമ്പേ അച്ഛന്‍ മരിച്ചുപോയിരുന്നു. ഹിന്ദുസ്ഥാന്‍ ലിവറില്‍ മാനേജരായിരുന്നു. എല്ലാ സുഖത്തിലും ജീവിച്ച അമ്മ അച്ഛന്റെ മരണത്തോടെ വല്ലാതെ ഒറ്റപ്പെടുകയായിരുന്നു. എന്നിട്ടും തന്റേടത്തോടെ പിടിച്ചുനിന്നു. എന്നേയും ചേച്ചിയേയും നന്നായി പഠിപ്പിച്ചു. സുന്ദരിയായ അമ്മയെ മറ്റൊരു കല്യാണത്തിന്‌ പലരും നിര്‍ബന്ധിച്ചു. അമ്മ സമ്മതിച്ചില്ല. അച്ഛന്റെ മരണത്തിനുശേഷമാണ്‌ അമ്മ ജോലിയ്ക്ക്‌ ശ്രമിച്ചതും, എല്ലാവര്‍ക്കും പ്രിയങ്കരിയായ രാധടീച്ചര്‍ ആയതും.
ഓട്ടോറിക്ഷയില്‍ നിന്ന്‌ ആദ്യം ഇറങ്ങിയത്‌ സഹിദ്‌ ആണ്‌. അവന്‍ ഡ്രൈവര്‍ക്ക്‌ പണമെണ്ണിക്കൊടുക്കുന്നത്‌ തെല്ലൊരാശ്ചര്യത്തോടെ ഞാന്‍ നോക്കി. കാരണം ഓട്ടോറിക്ഷയുടെ പൈസകൊടുക്കാന്‍ എന്നും മാന്യമായി വഴക്കുകൂടുമായിരുന്നു ഞങ്ങള്‍. 11.30തിന്‌ വിവാഹം കഴിഞ്ഞിറങ്ങുമ്പോള്‍ സഹപ്രവര്‍ത്തകര്‍മാത്രമാണ്‌ കൂടെ ഉണ്ടായിരുത്‌. പ്രിയദത്തയുടെ കല്യാണത്തിനുപോയപ്പോള്‍ എല്ലാവരും ചോദിച്ചതേയുള്ളൂ എന്നാണ്‌ ഇങ്ങിനെ അണിഞ്ഞൊരുങ്ങി ഗോപികയെ കാണുകയെന്ന്‌. ഒന്നും പറഞ്ഞില്ല

No comments:

Post a Comment