Monday, July 11, 2011

പടികള്‍-3

അമ്മയുടെ സുന്ദരിയല്ലാത്ത ഈ മകളെ മനസ്സിലാക്കിയത്‌ സഹിദ്‌ മാത്രമാണ്‌. പെണ്ണുകാണാന്‍ വരുന്നവര്‍ കുട്ടിയെ ഇഷ്ട്പ്പെട്ടില്ലെന്ന്‌ മുഖത്തുനോക്കി പറഞ്ഞപ്പോള്‍ നൊമ്പരപ്പെട്ട അമ്മയെ ആശ്വസിപ്പിച്ചത്‌ സഹിദാണ്‌. ടീച്ചര്‍ വിഷമിയ്ക്കണ്ട അവര്‍ക്ക്‌ ഗോപിനെ കിട്ടാന്‍ ഭാഗ്യമില്ല അത്രതന്നെ. പിന്നെ പിന്നെ ബാഹ്യസൗന്ദര്യത്തില്‍ മയങ്ങാത്ത സഹിദിനെ ഞാനിഷ്ടപ്പെട്ടു തുടങ്ങി. ആദ്യമൊന്നും അത്‌ തുറന്നുപറയാന്‍ എന്റെ മനസ്സനുവദിച്ചില്ല. സഹിദിന്റെ വീട്ടിലും അവനുവേണ്ടി കല്യാണാലോചനകള്‍ വന്നുകൊണ്ടിരുന്നു. നല്ല സ്ത്രീധനം കൊടുക്കാന്‍ ഒരു പാടുപേര്‍ തയ്യാറായിരുന്നു. സഹിദ്‌ വന്നു പറയും ഗോപീ എന്തോ ഒരാളെയും മനസ്സുകൊണ്ട്‌ ഇഷ്ടപ്പെടാന്‍ പറ്റുന്നില്ല. ദേവരാജന്‍ കളിയാക്കും അല്ലെങ്കിലും പെണ്ണിനെ എന്തിനിഷ്ടപ്പെടണം. സ്ത്രീധനക്കരാര്‍ നോക്കിയാല്‍ പോരേ?
നാലുമാസം മുന്‍പുവരെ ഞങ്ങള്‍ ഇങ്ങിനെ ഒന്നിയ്ക്കുമെന്ന്‌ കരുതിയതേ ഇല്ല. പ്രിയദത്ത കല്യാണം കഴിഞ്ഞ്‌ ഭര്‍ത്താവുമൊത്ത്‌ സൗദിയിലേയ്ക്കും ദേവരാജന്‍ പത്രപ്രവര്‍ത്തനവുമായി ഡല്‍ഹിയിലേക്കും പോയതോടുകൂടി ഞങ്ങള്‍ തനിച്ചായി. കോഫീഹൗസിലെ ചര്‍ച്ചകള്‍ക്ക്‌ ചൂടില്ലാതെയായി. വാഗ്‌വാദങ്ങള്‍ ഇല്ലാതായി . . . .
ഗോപീ ഇറങ്ങൂ വീടെത്തി . . . ഞാനെത്രയോ തവണ വന്ന വീട്‌ . . .എന്നാലും എന്റെ കാലുകള്‍ വിറയ്ക്കുന്നത്‌ എനിയ്ക്കറിയാം. . . . വായ വരണ്ടു. സഹിദിന്റെ ഗ്രാമീണത തുളുമ്പി നിന്ന വീട്‌ ഉമ്മറത്തിണ്ണയില്‍ കയറിയ കോഴിയെ ഓടിച്ചുകൊണ്ട്‌ നനഞ്ഞ കൈ ഉടുത്ത കൈലിയില്‍ തുടച്ച്‌ ഉമ്മ ഓടിവന്ന്‌ കെട്ടിപ്പിടിച്ചു . . .എന്തേ മോളേ ഇക്ക്‌ പറ്റ്യേ? മുഖം വല്ലാണ്ടായല്ലോ . . . ഞാനാമുഖത്തേയ്ക്ക്‌ നിസ്സഹായതയോടെ നോക്കി. ഇനി ഇതറിയുമ്പോള്‍ ഉമ്മ പൊട്ടിത്തെറിയ്ക്കുമോ? അലറിവിളിയ്ക്കുമോ ഒന്നും അറിയില്ല. എന്റെ അമ്മ ഇപ്പോള്‍ അവിടെ എന്തുചെയ്യുന്നുണ്ടാവും? . . . .
മോനെ നേരം ഇരുണ്ടല്ലോ നീ മോളെ കൊണ്ടാക്കുന്നില്ലേ

No comments:

Post a Comment