Monday, July 11, 2011

പടികള്‍-5

. ചുംബിച്ച്‌ ഉമ്മ മുറി വിട്ടിറങ്ങിപ്പോയി .. .
കുറച്ച്‌ കഴിഞ്ഞ്‌ സഹിദ്‌ കടന്നു വന്നു. ഗോപീ നമുക്കൊരിടം വരെ പോകണം വേഗം റെഡിയാവ്‌. ഒരാവേശത്തില്‍ സഹിദിനൊപ്പം വേഗത്തില്‍ നടന്നു. പി.വി. എസ്‌. ഹോസ്പിറ്റലിനു മുന്‍പില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ എന്റെ അമ്പരപ്പ്‌ കണ്ടാവാം സഹിദ്‌ പറഞ്ഞു വേഗം വാ . . . മുറിയില്‍ എന്റെ അമ്മ ബോധമില്ലാതെ തളര്‍ന്നു കിടക്കുകയായിരുന്നു. എന്നെ കണ്ടതും ചേച്ചി കെട്ടിപ്പിടിച്ച്‌ പൊട്ടിക്കരഞ്ഞു. എന്തേ മോളെ നിനക്കിങ്ങനെ തോന്നാന്‍! ഒരു കുറ്റവാളിയെപ്പോലെ നില്‍ക്കുകയായിരുന്ന സഹിദിന്റെ കൈപിടിച്ച്‌ ഗോവിന്ദേട്ടന്‍ വരാന്തയിലേയ്ക്ക്‌ നടന്നു. ഗോപീ നീ ഇറങ്ങിയ ഉടനെ അമ്മ ഞങ്ങള്‍ക്ക്‌ ഫോണ്‍ ചെയ്തു. ഗോപി സഹിദിന്റെ കൂടെ ഇറങ്ങിപ്പോയെന്നും അവള്‍ക്ക്‌ വേണ്ടതെല്ലാം ചെയ്തുകൊടുക്കണമെന്നും പറഞ്ഞു. അമ്മയുടെ സംസാരത്തിലെ അസ്വാഭാവികത കണ്ടാണ്‌ ഞാനും ഏട്ടനും വേഗം പോയത്‌. വീട്‌ തുറന്നു കിടക്കുകയായിരുന്നു. അമ്മ ബോധമില്ലാതെ ഹോളിലും. പിന്നെ വേഗം ഇവിടേയ്ക്ക്‌ കൊണ്ടുവന്നു. ഇടയ്ക്ക്‌ ഉച്ചയ്ക്ക്‌ ബോധം തെളിഞ്ഞിരുന്നു. അപ്പോഴും നിന്നെ വേദനിപ്പിക്കരുതെന്നാണ്‌ അമ്മ പറഞ്ഞത്‌. കാണാന്‍ അച്ഛനെപ്പോലെ
തന്നെയായ നിന്നെ അമ്മ ഒരുപാട്‌ സ്നേഹിച്ചിരുന്നു.
5 ദിവസം കഴിഞ്ഞാണ്‌ അമ്മയെ ഡിസ്ചാര്‍ജ്ജ്‌ ചെയ്തത്‌. അമ്മടോയൊപ്പം
ഞാന്‍ എന്റെ വീട്ടിലേയ്ക്ക്‌ തന്നെ പോന്നു. ഡോക്ടര്‍ പ്രത്യേകം പറഞ്ഞു അമ്മയെ വേദനിപ്പിക്കുന്നതൊന്നും ചെയ്യരുതെന്ന്‌ . . .അതിനാല്‍ തന്നെ പിന്നീടൊരിയ്ക്കലും
എന്റെ വീടിന്റെ പടികള്‍ ഇറങ്ങി ഞാന്‍ സഹിദിനൊപ്പം പോയില്ല. ഭാര്യയെന്ന നിലയില്‍ എന്നെ വിളിയ്ക്കാന്‍ സഹിദും . . . കോളേജില്‍ കാണുന്നു, മറ്റു സഹപ്രവര്‍ത്തകരെപ്പോലെ . . ഇന്ന്‌ എന്റെ കൂടെ അമ്മയില്ല 8 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ അമ്മ മരിച്ചു, എന്നെയോര്‍ത്ത്‌ വേദനിച്ചുകൊണ്ടു തന്നെ. ഉമ്മ ഏറെ നിര്‍ബന്ധിച്ചു സഹിദിനൊപ്പം ജീവിയ്ക്കാന്‍ പക്ഷേ അപ്പോഴേയ്ക്കും ഇങ്ങിനെ ഒറ്റയ്ക്കു ജീവിക്കാന്‍ ഞാന്‍ മനസ്സിനെ പ്രാപ്തയാക്കിയിരുന്നു. കഴിഞ്ഞ നവംബറില്‍ ഒരു ആക്സിഡന്റ്‌ സഹിദിന്റെ ജീവനെടുത്തപ്പോഴും നിസ്സംഗയായി ഇവിടെ ഇരിയ്ക്യാനാണ്‌ എനിക്ക്‌ തോന്നിയത്‌, കാരണം സഹിദിനുവേണ്ടി ഈ പടികള്‍ ഇറങ്ങില്ലെന്ന്‌ ഞാനെന്റെ മനസ്സിനോട്‌ പറഞ്ഞതല്ലേ

1 comment:

  1. ഇത് നോവലാണോ? ഒറ്റ പോസ്റ്റില്‍ നിന്നും ഒന്നും മനസ്സിലായില്ല

    ReplyDelete